Picture
പൊന്നാനി:വെളിയങ്കോട് പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കാന്‍ കടവനാട് പൂക്കൈത പുഴയില്‍ പാലം നിര്‍മാണത്തിനുള്ള പൈലിങ് തുടങ്ങി.

200 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലും നടപ്പാതയോടുകൂടിയാണ് പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ചാവക്കാട് നാഷണല്‍ ഹൈവെ അതോറിറ്റിയാണ് പൈലിങ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൈലിങ്ങിനായി പൊന്നാനി നഗരസഭ ഏഴുലക്ഷംരൂപ വകയിരുത്തിയിട്ടുണ്ടെന്ന് പദ്ധതി പ്രദേശത്തെ കൗണ്‍സിലര്‍മാരായ പുന്നക്കല്‍ സുരേഷും ആയിഷയും പറഞ്ഞു. കടവനാട് പ്രദേശത്തുള്ളവരുടെ ദീര്‍ഘകാല സ്വപ്നമാണ് പൂക്കൈത കടവ് പാലം. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പുഴയുടെ ഇരു കരകളിലും പുഴയിലും പാലം നിര്‍മിക്കാനുള്ള പാറ കണ്ടെത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന് 20 കോടിയിലേറെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പൊന്നാനി നഗരസഭയില്‍നിന്ന് വെളിയങ്കോട് പഞ്ചായത്തിലേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം കുറയും.

മാത്രമല്ല ചമ്രവട്ടം പാലം വഴി കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ചമ്രവട്ടം പള്ളപ്രം ദേശീയപാതയിലെ ഉറൂബ്‌നഗര്‍ വഴി പൂക്കൈത കടവ് പാലത്തിലൂടെ പോയാല്‍ 43 കിലോമീറ്ററോളം ലാഭിക്കാം.

സുഹൃത്തുക്കളെ മാതൃഭൂമിയിലെ ഈ സന്തോഷവാർത്തയുടെ കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്. അപ്ഡേറ്റു ചെയ്യുവാൻ കഴിയുന്നവർ http://www.facebook.com/photo.php?fbid=488547264493035&set=a.488546847826410.130216.100000132974934&&ref=nf# ഈ ഫെയ്സ്ബുക്ക് വിലാസത്തിൽ വിവരങ്ങളും ചിത്രങ്ങളും അപ്ഡേറ്റുചെയ്താൽ കിട്ടുന്ന മുറക്ക് കടവനാടുമാഗസിനിൽ പ്രസിദ്ധീകരിക്കുകയും വിദേശത്തുള്ള കടവനാട്ടുകാർക്ക് അതൊരു അനുഗ്രഹമാകുകയും ചെയ്യുമെന്ന് കരുതുന്നു. സഹകരിക്കുമെന്ന പ്രതീക്ഷയോടെ...
email: [email protected]

അനുബന്ധം :
“മെട്രോ റെയിലും ആകാശനഗരവുമല്ല ഒരു കൊച്ചുപാലം” കേൾക്കുന്നുണ്ടോ.... കേൾക്കുന്നുണ്ടോ....
                      അഞ്ചാംനമ്പർ പാലം ഒരു രാഷ്ട്രീയ തരികിട


 
Picture
തിരൂർ പൊന്നാനിപ്പുഴയിൽ ജലത്തിലെ മാലിന്യതോത് അമിതമായരീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽനിന്ന് പുഴയെ സംരക്ഷിക്കുക എന്ന ദൗത്യവുമായി തിരൂരിലെ വനിതകൾ രംഗത്തിറങ്ങി.

കുടുംബശ്രീ, മഹിളാകോൺഗ്രസ് തുടങ്ങിയ സ്ത്രീസംഘങ്ങളാണ് പുഴയിലൂടെ 'ജലയാത്ര' സംഘടിപ്പിച്ചുകൊണ്ട് കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരൂരിലെ അയ്യായിരം കുടുംബങ്ങളിലെ വനിതകളിൽനിന്നും ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് പരാതി സമർപ്പിക്കും.

പൊന്നാനിപ്പുഴയുടെ തിരൂർ-തലക്കടത്തൂർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മത്സ്യങ്ങൾ ചത്തുപൊന്തിയത് ജലത്തിലെ അണുബാധയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു.പ്രദേശത്തെ ഹോട്ടലുകളിലേയും ഹോസ്പിറ്റലുകളിലേയും മാലിന്യങ്ങൾ പുഴയിലേക്കു തള്ളുന്നതാണ് കൂടിയതോതിലുള്ള മലിനീകരണത്തിന്റെ ഹേതുവെന്നാണ് പ്രാഥമിക നിഗമനം.

ജലത്തിലെ രാസമാലിന്യങ്ങൾ അതിലെ ഓക്സിജന്റെ അളവിൽ ഉണ്ടാക്കിയ കുറവാണ് മത്സ്യങ്ങൾ ചത്തുപൊന്തുന്നതിന് കാരണമായിട്ടുള്ളതെന്നാണ് പാരിസ്ഥിതികവിദഗ്ദരുടെ അഭിപ്രായം. തലക്കടത്തൂർ, തിരൂർ, താഴേപ്പാലം, മാങ്ങാട്ടിരിക്കടവ്, വെട്ടം, കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് എന്നിവിടങ്ങളിൽ പുഴവെള്ളം കറുത്തനിറത്തിലാണ് കാണപ്പെടുന്നത്.

പുഴയിലെ മലിനജലം മൂലം തിരൂർ നഗരം, തലക്കടത്തൂർ, വെട്ടം, മംഗലം പഞ്ചായത്ത് തുടങ്ങിയിടങ്ങളിൽ പുഴയോരത്തു താമസിക്കുന്നവരിൽ ചർമ്മരോഗങ്ങൾ കണ്ടുവരുന്നുണ്ട്.

രഹസ്യ അജണ്ടകളോ രാഷ്ട്രീയലാഭമോ ലക്ഷ്യം വെക്കാതെ, ഈ വിഷയത്തിൽ അധികാരികൾക്കുള്ള നിസംഗമനോഭാവത്തിനെതിരെ സ്ത്രീ സംഘങ്ങളും മറ്റു സംഘടനകളും ഒറ്റക്കെട്ടായി പ്രതികരിക്കുമെന്ന് മഹിളാകോൺഗ്രസ് സംസ്ഥാനസെക്രട്ടറി ഫാത്തിമാബീവി പറഞ്ഞു. ഈ വിഷയത്തിൽ ഗവണ്മെന്റ് എടുത്തിട്ടുള്ള നടപടികൾ പ്രശ്നപരിഹാരത്തിന് അപര്യാപ്തമാണെന്നും പുഴയെ സംരക്ഷിക്കുന്നതിന് ഒരു 'പ്രത്യേക പദ്ധതി' പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

courtesy: http://timesofindia.indiatimes.com/city/kozhikode/Women-groups-join-hands-to-protect-Ponnani-river/articleshow/14252501.cms