ഫോട്ടോക്ക് കടപ്പാട്: http://readerspic.blogspot.com/2011/08/biyyam-hanging-bridge.html
സോഷ്യൽ മീഡിയ സാമൂഹ്യപ്രശ്നങ്ങളിൽ അതിന്റെ ഇടപെടലുകളുകളുടെ സാധ്യത മനസ്സിലാക്കി മുന്നേറേണ്ടതുണ്ടെന്ന ബോധ്യത്തോടുകൂടി ഫെയ്സ്ബുക്കിലെ പൊന്നാനി ഗ്രൂപ്പ് സമൂഹത്തിലേക്കിറങ്ങുകയാണ്. സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുകയാണ്. ബിയ്യം തൂക്കുപാലം അപകടത്തിലാണെന്ന മാതൃഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ
Abdulla Ponani യാണ് ചർച്ചക്ക് തുടക്കമിട്ടത്.
പരദൂഷണം പറഞ്ഞും ഒളിഞ്ഞു നോക്കിയും രസിക്കുവാൻ മാത്രമുള്ളതല്ല സോഷ്യൽ മീഡിയ, സമൂഹത്തിനു ഗുണകരമായും അതിനെ ഉപയോഗിക്കാമെന്നുള്ള ഗ്രൂപ്പിന്റെ ചിന്ത തൂക്കുപാലത്തെ അപകടാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ എന്തു ചെയ്യാൽ കഴിയുമെന്ന ചർച്ചയിലേക്ക് വഴിവെക്കുകയും
“ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനും ,പരിഹാര നടപടികള്‍ക്കായി കഷിരാഷ്ട്രീയം ഇല്ലാതെ ഒരു നിവേദനം കൊടുക്കാനും തയ്യാറായാലോ...പൊന്നാനി ഗ്രൂപ്പിന്റെ ചര്‍ച്ചകള്‍ക്ക് അതീതമായ ആദ്യത്തെ ഒരു പരിപാടി ആകട്ടെ ഇത് ... “ എന്ന് പറഞ്ഞുകൊണ്ട്
Sudheer Karuvady പാലം സന്ദർശിക്കുകയും ചെയ്തു.
പൊന്നാനി ഗ്രൂപ്പിന്റെ കവർ പേജ്
പാലം സന്ദർശിച്ചശേഷം സുധീർ കരുവടി എഴുതുന്നു "ഗ്രൂപ്പിന് വേണ്ടി തൂക്കുപാലം പോയി നോക്കുകയും ഇരുട്ടായതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റാതെ വരികയും ചെയ്തിരിക്കുന്നു .പുളിക്കക്കടവ് ഭാഗത്ത് ഉള്ള തൂണിനു അടിയില്‍ കര ഭാഗം ഇല്ലെന്നു തന്നെ പറയാം .കൂടാതെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴമൂലം കര വീണ്ടും ഇടിഞ്ഞിരിക്കുന്നു .അക്കരെ ഇത്ര പ്രശ്നം തോന്നിയില്ല .തൂണിനു ചുറ്റും മണ്ണിട്ട് ഫില്‍ ചെയ്തു കോണ്ക്രീറ്റ് ഭിത്തി കെട്ടുക എന്നതാണ് പ്രതിവിധി ആയി തോന്നിയത് .ഇത്രയും ഗുരുതരം ആയ പ്രശ്നം ബന്ധപ്പെട്ടവര്‍ അവഗണിക്കും എന്ന് തോന്നുന്നില്ല .'കെല്‍ 'നിര്‍മിച്ച ഈ തൂക്കുപാലം അത്ര പെട്ടെന്ന് ഭീഷണി നേരിടില്ലെന്ന് പ്രത്യാശിക്കാം ...."
സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുകയാണ്. പാലത്തിന്റെ അപകടാവസ്ഥ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന്റെ ഭാഗമായി എംഎൽഎയെ നേരിട്ട് കാണാനും മറ്റും തീരുമാനിച്ച്കൊണ്ട് അത് മുന്നോട്ടു പോകുന്നു. പരദൂഷണത്തിനും ഒളിനോട്ടങ്ങൾക്കുമല്ല സമൂഹത്തിന്റെ പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സോഷ്യൽ നെറ്റുവർക്കുകൾ ശ്രമിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തുകയാണ് പൊന്നാനിയിലെ ഈ ഗ്രൂപ്പ്.
പൊന്നാനിഗ്രൂപ്പിന്റെ വിലാസം:
http://www.facebook.com/groups/Ponnani/
പൊന്നാനി: ജില്ലയിലെ ഹൈസ്കൂള്‍ , ഹയള്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി പഠനത്തിന് ശേഷം സിവില്‍ സര്‍വീസടക്കമുള്ള ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ലഭ്യമാക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാറിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന ഈശ്വരമംഗലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐ.സി.ആര്‍.സി) ല്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ടാലന്‍്റ് ഡവലപ്മെന്‍്റ് കോഴ്സ്
പുതിയ അധ്യയന വര്‍ഷം 8,9,10 ക്ളാസുകളില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു.
2. സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്
പുതിയ അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു. ഈ കോഴ്സുകള്‍ക്കുള്ള അപേക്ഷ ഫോറം മാര്‍ച്ച് 15 മുതല്‍ ഈശ്വര മംഗലം ഐ.സി.ആര്‍.സിയില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 31നകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്‍്റര്‍വ്യൂ ഏപ്രില്‍ ഒന്നിനായിരിക്കും. പുതിയ വര്‍ഷത്തെ ക്ളാസുകള്‍ ഏപ്രില്‍ 9ന് ആരംഭിക്കും.
കുടുതല്‍ വിവരങ്ങള്‍ക്ക് 0494-2665489
9895707072
ബസ്‌സ്റ്റാൻഡിൽ നഗരസഭാ കെട്ടിടത്തിനു കീഴിലായി മൂന്നു വർഷമായി നടത്തിവരുന്ന മാക്കോരം വീട്ടിൽ ഷണ്മുഖന്റെ ചായക്കട ഒഴിപ്പിക്കാനുള്ള നഗരസഭാ അധികൃതരുടെ നീക്കം പ്രതിപക്ഷം തടഞ്ഞു. കഴിഞ്ഞ മുനിസിപ്പൽ കൌൺസിലിലെ കടവനാടുനിന്നുള്ള അംഗമായിരുന്ന മാക്കോരം വീട്ടില്‍ ശോഭനയുടെ ഭര്‍ത്താവാണ് ഷണ്മുഖൻ. രാഷ്ട്രീയവിരോധമാണ് ഒഴിപ്പിക്കലിനു പിറകിലെന്ന് പ്രതിപക്ഷം ആരോപിച്ചു.
എസ്.ജെ.എസ്.ആര്‍.വൈ. പദ്ധതി പ്രകാരം നഗരസഭ അനുവദിച്ച വായ്പയെടുത്ത് തുടങ്ങിയ കട നടത്തുന്നത് ശോഭനയാണ്. ഒരു പാട് കഷ്ടതകൾ സഹിക്കുന്ന ഒരു കുടുമ്പത്തിന് താങ്ങായിരുന്നു ഈ കട. അതാണ് ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്താനാണെന്ന് കാരണം പറഞ്ഞ് നഗരസഭ ഒഴിപ്പിക്കുന്നത്.
പൊന്നാനി: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ചമ്രവട്ടം പദ്ധതി പൂര്‍ത്തിയായി. ഇറിഗേഷന്‍ വകുപ്പിന് കീഴിലെ സംസ്ഥാനത്തെ ഏറ്റവുംവലിയ പദ്ധതിയെന്ന ഖ്യാതിയോടെയാണ് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സ്വന്തമാകുന്നത്. 130 കോടിയിലേറെയാണ് പദ്ധതിക്ക് ചെലവ് വന്നത്. മുഖ്യമന്ത്രിയുടെ തീയ്യതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതിയുടെ സമര്‍പ്പണം നടക്കും.